ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ പഞ്ചായത്തിലെ കമുക് ഗ്രാമം പദ്ധതിയിൽ അഴിമതിയെന്ന് പ്രതിപക്ഷം .

Dwarf Arecanut Tree

പയ്യാവൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കമുക് ഗ്രാമം പദ്ധതിയിൽ ക്രമക്കേടും അഴിമതിയും ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്കും, കൃഷി ഓഫീസർക്കും പരാതി നൽകി.

പരസ്യം

കമുക് ഗ്രാമം പദ്ധതിയിൽ  30 രൂപ വില നിശ്ചയിച്ചാണ് കർഷകർക്ക് കമുകിൻ തൈകൾ വിതരണം ചെയ്തത്. ഇതിന്റെ 75 ശതമാനം സബ്സിഡിയും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. ഇതനുസരിച്ച് ഒരു തൈക്ക് 7 രൂപ 50 പൈസ  പ്രകാരം കർഷകരിൽ നിന്ന് ഗുണഭോക്തൃ വിഹിതമായി പഞ്ചായത്ത് ഈടാക്കിയിരുന്നു. എന്നാൽ സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരം ഇത് വളരെ കൂടുതലാണ് എന്നാണ് പ്രതിപക്ഷ മെംബർമാരുടെ ആരോപണം. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നിശ്ചയിച്ച നിരക്ക് പ്രകാരം അത്യുൽപാദനശേഷിയുള്ള രത്നഗിരി, മോഹിത് നഗർ, തുടങ്ങിയ ഇനങ്ങൾക്ക് മാത്രമാണ് 30 രൂപ വിലയുള്ളത്. എന്നാൽ പയ്യാവൂരിൽ വിതരണം ചെയ്തത് കാസർഗോഡൻ, മംഗള ഇനത്തിൽപ്പെട്ട  കമുകിൻ തൈകളാണ്. ഇതിന് 12 രൂപ മാത്രമേ വിലയുള്ളു എന്നിരിക്കെ വൻ തുക നൽകി കമുകിൻ തൈകൾ  വാങ്ങിയതിന്  പിന്നിൽ അഴിമതി ഉണ്ടെന്നാണ്  ആരോപണം. കൃഷിഭവന്റെ  കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേനക്കായിരുന്നു തൈകൾ ഉത്പാദിപ്പിക്കാനുള്ള ചുമതല നൽകിയിരുന്നത്. ഇവർ ഉത്പാദിപ്പിച്ച 25000 കമുകിൻ തൈകൾ രണ്ടുമാസം മുൻപ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. സിപിഎം മെംബർമാരും നേതാക്കളും പ്രവർത്തകരും ഭാരവാഹികളായ കാർഷിക കർമസേനക്ക് ഒരു തൈയുടെ വിലയായി 18 രൂപ അധികം നൽകി തൈ വാങ്ങിയതിന്റെ  പിന്നിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഉൾപ്പെടെ  ഗൂഢാലോചനയും ഇടപെടലും ഉണ്ടെന്നാണ് യുഡിഎഫ് ജനപ്രതിനിധികൾ  ആരോപിക്കുന്നത്. കാസർഗോഡൻ, മംഗള ഇനങ്ങളിൽ പെട്ട തൈകൾ  15 രൂപയ്ക്ക് സ്വകാര്യ നഴ്സറികളിൽ സുലഭമായി ലഭിക്കുന്ന സാഹചര്യത്തിലാണ് ഇരട്ടിയിൽ അധികം  വില നൽകി പഞ്ചായത്ത് തൈകൾ ഉത്പാദിപ്പിച്ച് വാങ്ങി നൽകിയത്. തൈകൾ ഉത്പാദിപ്പിക്കുന്നതിന്  തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മസ്റ്റ് റോൾ തയാറാക്കുകയും 400 ഓളം തൊഴിൽ ദിനങ്ങൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും തൈകൾക്ക് വൻ തുക നൽകിയത് ദുരൂഹമാണ്. സർക്കാർ നിരക്ക് പ്രകാരം  മൂന്ന് ലക്ഷം രൂപയ്ക്ക് ലഭ്യമാകേണ്ട 25000 തൈകൾ ഏഴര ലക്ഷം രൂപ നൽകിയാണ് വാങ്ങുന്നതെന്നും ഇതിലൂടെ പഞ്ചായത്തിന് നാലര ലക്ഷം രൂപയുടെ നഷ്ടവും കർഷകർക്ക് ഒരു തൈ മൂന്നു രൂപയ്ക്ക് ലഭ്യമാവേണ്ടത് 7.50 രൂപ നൽകേണ്ട സാഹചര്യവുമാണെന്നും  ഇതിന് പിന്നിലെ ഗൂഢാലോചനയും ക്രമക്കേടും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. പഞ്ചായത്ത് മെംബർമാരായ ഫിലിപ്പ് പാത്തിയ്ക്കൽ, ടെൻസൺ ജോർജ് കണ്ടത്തിൻകര, ആനീസ് ജോസഫ്, ടി.പി.അഷ്റഫ്, ജിത്തു തോമസ്, സിന്ധു ബെന്നി, സിജി ഒഴാങ്കൽ എന്നിവരാണ്പരാതി നൽകിയിട്ടുള്ളത്.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം